11/26/11

വംശഹത്യയുടെ ബാക്കിപത്രം

വീടിനു സമീപമുള്ള മരത്തിന്റെ ഉയരമുള്ള ശാഖയിൽ കടന്നലുകൾ കോളനി സ്ഥാപിച്ച് താമസം തുടങ്ങിയത് ആദ്യമായി കണ്ടത് തേങ്ങ പറിക്കാൻ വന്ന രാജീവനാണ്. അത്‌കേട്ട് മേലോട്ട് നോക്കിയപ്പോൾ പച്ചിലകൾക്കിടയിൽ കൂടിന്റെ വെള്ളനിറം കാണാനായി. വണ്ടിന്റെ രൂപമുള്ള മിസൈലുകൾ‌ ആകാശത്തുകൂടി പറന്നുവന്ന് കൂട്ടിനകത്ത് കടക്കുന്നതും വെളിയിലേക്ക് പോവുകയും ചെയ്യുന്നത് കടന്നലുകളാണെന്ന് രാജീവൻ ഉറപ്പിച്ചുപറഞ്ഞു. അതോടെ പരിസരവാസികൾക്കെല്ലാം ഭയമാവാൻ തുടങ്ങി, കാരണം കടന്നൽ‌കുത്തേറ്റ് മരണമടഞ്ഞതും ആശുപത്രിയിലായതുമായ വാർത്തകൾ പത്രത്തിൽ നിത്യേനയെന്നോണം കാണാറുണ്ട്.
കടന്നൽ കോളനി ഒറ്റയടിക്ക് നശിപ്പിക്കാനുള്ള മാർഗങ്ങൾ യുവാക്കളൊഴികെയുള്ള നാട്ടുകാർ ചിന്തിക്കാൻ തുടങ്ങി. (എന്റെ നാട്ടിലെ യുവാക്കൾക്ക് അതൊന്നും ചിന്തിക്കാനുള്ള നേരമില്ല, നേരമുള്ളപ്പോൾ ബോധമില്ല)
കടന്നൽ വന്യജീവിയല്ലെ? എനിക്കൊരു സംശയം; നേരെ ഫോൺ കറക്കി,,, ബോൺസായിയുടെ ഉടമ, ബ്ലോഗർ ചോപ്രയെ,,, ഏത് വന്യജീവിയെക്കണ്ടാലും വിളിക്കണം എന്ന് പറഞ്ഞ് നമ്മുടെ ചോപ്രാജി ഫോൺ‌നമ്പർ തന്നതാണ്. അങ്ങനെ വിളിച്ചപ്പോൾ ചോപ്രാജി പറയുന്നു, ‘കടന്നൽ വന്യജീവിയല്ല, അതിനെ കൊല്ലുന്ന കാര്യം കൂടുതൽ അറിയാൻ ഹെഡ്‌ഓഫീസിലേക്ക് വിളിക്കാൻ’.
അടുത്ത കോൾ ഹെഡ്‌ഓഫീസിലേക്ക്,,, അതാ വരുന്നു മറുപടി, ‘ഇതൊന്നും നമ്മുടെ കാര്യമല്ല, നിങ്ങളുടെ ഇഷ്ടം പോലെ പിടിച്ച്‌കൊല്ലുകയോ തീവെച്ച്‌കൊല്ലുകയോ ചെയ്‌തോളൂ,, നമ്മൾ കൊഴപ്പത്തിനും കേസിനുമൊന്നും വരില്ല’. 
അങ്ങനെ ആ രാത്രി വന്നു,,, ഇരുട്ടുള്ള ആ രാത്രി. നിർത്തിയിട്ട വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തത് അതിൽ മുക്കിയ തെങ്ങോലകൾ വലിയ മുളയുടെ അറ്റത്ത് കെട്ടി. ആ കെട്ടിന്റെ തുടർച്ചയായ കയർ പെട്രോളിൽ കുതിർത്ത് മുളയുടെ താഴെയറ്റം വരെ എത്തിച്ചു.
നമ്മുടെ കടന്നൽ കോളനിയിലെ  റാണിയും രാജാവും തൊഴിലാളികളും പട്ടാളക്കാരു സുഖമായി ഉറങ്ങുന്ന ആ രാത്രി അത് സംഭവിച്ചു. ഏതാനും മനുഷ്യന്മാർ ചേർന്ന് മുള ഉയർത്തിയപ്പോൾ താഴ്ന്ന് കിടക്കുന്ന കയറിന്റെ അറ്റത്ത് തീക്കൊളുത്തി. തീ കയറിലൂടെ മേലോട്ടുയർന്ന് പെട്രോൾ മുക്കിയ ഓല ജ്വലിച്ച് കത്തി,,, 
കടന്നൽ കോളനി പൂർണ്ണമായി കത്തിനശിച്ചു. പൾപ് കൊണ്ട് നിർമ്മിച്ച കൂടിന്റെ അവശിഷ്ടം ഏതാനും ദിവസത്തിനുശേഷം മരത്തിൽ‌നിന്നും താഴെ വീണപ്പോൾ ഫോട്ടോ എടുക്കാൻ കഴിഞ്ഞു. 
തട്ടു തട്ടുകളായി നിർമ്മിച്ച ഈ കൂട്ടിൽ ഒരിക്കൽ അനേകം കടന്നലുകൾ താമസിച്ചിരുന്നു. 
ശില്പചാരുത കലർത്തി പടുത്തുയർത്തിയ കടന്നൽ‌കൂടിന്റെ ഓരോ അറയിലും ഒരുകാലത്ത് ജീവചൈതന്യം തുളുമ്പിയിരുന്നു.

11/18/11

കയ്യോന്നി...Eclipta alba

Family  : Astraceae
Name  : Eclipta alba
ദശപുഷ്പങ്ങളിൽ ഒന്നായ കയ്യോന്നിയെ, ‘കഞ്ഞണ്ണി’ എന്നും വിളിക്കുന്നു. കൃഷി ഉപേക്ഷിച്ച വയലുകളിലും വയൽ‌വരമ്പുകളിലും പാഴ്‌നിലങ്ങളിലുമായി, ഈർപ്പമുള്ളയിടങ്ങളിൽ മറ്റ് സസ്യങ്ങളോടൊപ്പം അരമീറ്റർവരെ വളരുന്ന ഏകവർഷ സസ്യമാണിത്. ചുവപ്പ് നിറം കലർന്ന ശാഖകൾക്ക് ഉറപ്പ് കുറവാണ്. വെള്ള നിറമുള്ള പൂക്കൾ ഒന്നിച്ച്‌ചേർന്ന പൂങ്കുലകൾ ഇലയുടെ കക്ഷങ്ങളിൽ കാണാം.
കയ്യോന്നിയുടെ വിത്ത്
 ആയുർ‌വേദ ഔഷധങ്ങളുടെ പ്രധാന ചേരുവയായ കയ്യോന്നി, കഫവാത രോഗങ്ങൾ ശമിപ്പിക്കുന്നു. മുടിയുടെ വളർച്ചയെ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വ്രണങ്ങളെ സുഖപ്പെടുത്തുന്നു. കയ്യോന്നിയുടെ ഇലയിൽ ‘Ecliptin’ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്.
കയ്യോന്നി സമൂലം അരച്ചുപിഴിഞ്ഞ് 5ml വീതം മൂന്നുനേരം(രാവിലെയും ഉച്ചക്കും വൈകിട്ടും) കഴിച്ചാൽ കരൾ, പാൻ‌ക്രിയാസ്, എന്നിവയുടെ വീക്കം ശമിക്കും; ദഹനം വർദ്ധിക്കും, മഞ്ഞപ്പിത്തം നിശാന്ധത എന്നീ രോഗങ്ങൾ മാറും.
മുടി വളരാനുള്ള ഔഷധങ്ങളിലെ പ്രാധാന ഘടകമാണ് കയ്യോന്നി അരച്ചു പിഴിഞ്ഞ സത്ത്. കയ്യോന്നി അരച്ചത് എള്ളെണ്ണയിലിട്ട് കാച്ചി അരിച്ചെടുത്ത് പതിവായി തലയിൽ പുരട്ടിയാൽ, മുടികൊഴിച്ചിൽ മാറിയിട്ട് കറുത്തമുടി നന്നായി വളരും.

11/14/11

ശിശുക്കൾക്കായി ഒരു ദിവസം

ഇന്ന് ശിശുദിനമാണെന്ന് പറയുന്നു, എന്റെ അമ്മയെവിടെ?
ശിശുദിനമായാലും എനിക്ക് തിന്നാനെന്തെങ്കിലും കിട്ടിയാൽ മതി
ഞങ്ങളെ വിളിക്കാതെ എല്ലാവരും ശിശുദിനം ആഘോഷിക്കാൻ പോയിരിക്കയാ
അമ്മച്ചി വന്നേ,, ഇനി നമുക്ക് ശിശുദിനം ആഘോഷിക്കാം
ഇന്ന് നമ്മുടെ ദിവസം, ഒന്നെഴുന്നേറ്റ് വാ,, കളിക്കാൻ പോകാം
ശിശുക്കൾ വളരട്ടെ, എല്ലാവർക്കും ശിശുദിനാശംസകൾ

11/10/11

ജീവിതസായാഹ്നത്തിൽ ഒരു ഗാനം

പാടുന്നവരും കേൾക്കുന്നവരും

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP